Description

മകള്‍ക്ക് സംഭവിച്ച ചെറിയൊരു അപകടം പോലും താങ്ങാന്‍ സാധിക്കാതെ നിലവിളി കൂട്ടുന്ന ഡോക്ടറേയും ഭാര്യയേയും കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു കൊച്ചു സന്തോഷം പൊട്ടി മുളച്ചു. ക്രമേണ അത് പടര്‍ന്ന് ശരീരമാസകലം വ്യാപിച്ചു. അയാള്‍ ആ സുഖം അനുഭവിക്കുകയായിരുന്നു. അത് ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. കണ്ണുകള്‍ ചൂഴ്ന്നു മാറ്റിയ മകളുടെ നിശ്ചലമായ ശരീരത്തില്‍ കെട്ടിപ്പിടിച്ചുള്ള ഡോക്ടറുടെ നിലവിളി ഊണിലും ഉറക്കത്തിലും അയാളെ ഹരം കൊള്ളിച്ചു… ആ ദിവസത്തിനായി അയാള്‍ വളരെ ക്ഷമയോടെ കാത്തിരുന്നു… ഇത് വെറും ഒരു കഥ മാത്രമല്ല. വായനക്കാരുടെ അഭിരുചിക്കനുസരിച്ച് മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന അന്വേഷണത്വര ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ടോ എന്നൊരു കണ്ടെത്തല്‍ കൂടിയാണ് ഈ നോവല്‍.