കോന്തലയിലുള്ളത്ര വയനാട് ഇന്ന് വയനാട്ടിലില്ല. കുത്തിപ്പറിക്കുന്ന തണുപ്പ് ഇടമുറിയാത്ത മഴ ഏകാന്തത മാറിമാറിച്ചിരകുന്ന ചീവീടുകൾ തീരാത്ത രാവുകൾ ഇരുട്ടിനിരട്ടിയിരുട്ട് അസ്വസ്ഥതയ്ക്കിരട്ടിയസ്വസ്ഥത പ്രത്യാശയ്ക്ക് ഇരട്ടി സൂര്യപ്രഭ. കാപ്പിപൂത്താൽ ഭൂമിയിലെ ഏറ്റവും വിസ്തൃതമായ ഉദ്യാനം. തുടിയൊച്ചകൊണ്ട് കരയിട്ട വേനൽസന്ധ്യകൾ, സദാ എന്തെങ്കിലും കുഴിച്ചിടുകയോ കുഴിച്ചെടുക്കുകയോ ചെയ്യുന്ന കർഷകർ. കുഴിച്ചിട്ടാൽ കുപ്പിച്ചില്ലും മൂന്നാംനാൾ മുളച്ചു പൊന്തുന്ന വയനാടൻ മണ്ണിന്റെ ഭാവപ്പകർച്ചകൾ ഒരു കവി ഭാഷയിലേക്കു പകർത്തുന്നു.